Saturday, May 26, 2012

എന്റെ പ്രണയിനി....

അവള്‍ എന്റെ പ്രണയിനി ആയിരുന്നുവോ??

ക്ലാസ് മുറികളിലെ നിശബ്ദദയെ അധ്യാപന സ്വരം ഭജ്‌ഞിച്ചിരുന്നപ്പോഴും, കുട്ടികളുടെ കലപില ശബ്ദം മുഖരിതമാകുംപോഴും എല്ലാം എന്റെ നേരെ നീണ്ടു വരുന്ന, എന്നെത്തന്നെ ശ്രദ്ധിക്കുന്ന രണ്ടു കണ്ണുകളെ ഞാന്‍ അറിയുന്നുണ്ടായിരുന്നു... 

എന്തിനായിരുന്നു ഈ ഒളിച്ചു കളി...
നീയും ഞാനും ഏറ്റവുമടുത്ത സുഹ്ര്തുക്കള്‍ ആയിരുന്നല്ലോ..
പിന്നെന്തേ ഇപ്പൊ ഇങ്ങനെ..  എന്തിനു നമ്മള്‍ ‍ ഈ അകലം പാലിച്ചു...??

എന്ന് മുതലാണ് നമ്മുടെ സൌഹൃദം തുടങ്ങിയത്.. ,, ഓര്‍മയില്ല... ഒരേ ക്ലാസ്സില്‍ ഒരുമിച്ചു പഠിച്ചു.. 
പരസ്പരം സഹായിച്ചും തല്ലു കൂടിയും...
ഓര്‍മ്മകള്‍ക്കിന്നും ഒരു വല്ലാത്ത അനുഭൂതിയാ...
 
ഞാന്‍ ധരിക്കാറുള്ള വസ്ത്രങ്ങളെ കുറിച്ച് നീ അഭിപ്രായം പറയുമായിരുന്നു..
ഞാന്‍ വരാത്ത ദിവസത്തെ നോട്ടുകള്‍ എഴുതിയെടുക്കുവനായി മറ്റാര് ചോദിച്ചിട്ടും കൊടുക്കാതെ നീ എനിക്ക് ബുക്കുകള്‍ തരുമായിരുന്നു..
സാറിന്റെ വിഷമിക്കുന്ന ചോദ്യങ്ങള്‍ക്ക് മുന്നില്‍ ആരും കാണാതെ നീ എനിക്ക് ബുക്ക്‌ തുറന്നു കാണിച്ചു തരുമായിരുന്നു.. 

അവസാനം ഒരു നാള്‍ പരസ്പരം അറിയാത്ത എന്നാല്‍ എല്ലാം അറിയുന്ന എന്തോ കാരണത്താല്‍ നമ്മള്‍ മിണ്ടാതിരുന്നു..

എന്തെ മിണ്ടാതതെന്നു നീ എന്നോടും ചോതിച്ചില്ല ഞാന്‍ നിന്നോടും ചോതിച്ചില്ല.. നമ്മള്‍ തമ്മില്‍ പിണങ്ങിപ്പിരിഞ്ഞതുമില്ല..
എന്തിനായിരുന്നു നമ്മള്‍ മിണ്ടാതിരുന്നത്.. ??
നിഷ്കളങ്ക സൌഹൃദത്തില്‍ എപ്പോഴോ ആ നിഷ്കളങ്കത നമുക്ക് നഷ്ടമായോ??
കൂട്ടുകാരുടെ അര്‍ഥം വച്ചുള്ള കളിയാക്കലുകളില്‍ നഷ്ടമായതാണോ??

രണ്ടു മനസ്സിലും എന്തോ ഒരു കള്ളം ഒളിപ്പിച്ചുണ്ടായിരുന്നു...
സൌഹൃദത്തിനു പ്രണയത്തിന്റെ നിറം കൈ വരുന്നത് നാം അറിഞ്ഞിരുന്നു...

പരസ്പരം അറിയുന്നുണ്ടായിരുന്നു.. സാമീപ്യം ആഗ്രഹിച്ചിരുന്നു..
കുറെ നാളുകള്‍..
പിന്നീടുള്ള രണ്ടു വര്ഷം ഒരേ ക്ലാസ്സില്‍ ഒരുമിച്ച്... 
ഒരിക്കല്‍ പോലും പരസ്പരം സംസാരിച്ചിരുന്നില്ല...
 നിന്റെ കണ്ണുകള്‍ എന്നെ തേടാരുണ്ടായിരുന്നു ....
ഞാന്‍ കാണാതെ..
നീയറിയാതെ ഞാന്‍ അത് കാണുന്നുണ്ടായിരുന്നു...

 ഇടനാഴികളുടെ ഏകാന്തതയില്‍ ഒരു പാട് പ്രാവശ്യം ഞാനും നീയും എതിരെ വന്നിട്ടുണ്ട്..   എതിരെ വരുമ്പോള്‍ ഒരിക്കലും പരസ്പരം നോക്കിയിരുന്നില്ല..
എങ്കിലും നീയെന്നെ ശ്രദ്ധിക്കുമായിരുന്നു...

ഒരുപാടു വട്ടം പരസ്പരം കണ്ണുകള്‍ ഇടഞ്ഞിട്ടുന്ദ് അപ്പോഴെല്ലാം മറ്റാരോ ഏതോ ദിക്കില്‍ നിന്നും വിളിച്ച പോലെ എങ്ങോട്ടെന്നില്ലാതെ നോട്ടം മാറ്റുമായിരുന്നു...
രണ്ടു  അധ്യായന വര്‍ഷങ്ങള്‍... പരസ്പരം അറിഞ്ഞ്.. എന്നാല്‍ ഒന്നുമറിയാതെ നമ്മള്‍ കഴിഞ്ഞു... ഒരേ ക്ലാസ്സില്‍..
ഒന്ന് തുറന്നു സംസാരിക്കുവാന്‍ ഇതിനിടയില്‍ ഒരിക്കല്‍ പോലും ശ്രമിച്ചിരുന്നില്ല.. ഒരു പക്ഷെ സംസാരിച്ചിരുന്നെങ്കില്‍......

പഠനവും പഠനത്തിനിടയിലെ ഓണവും വിഷുവും ക്രിസ്തുമസ്സുമെല്ലാം കൂട്ടുകാരോടൊപ്പം ചേര്‍ന്ന് ആഘോഷമാക്കി..  വേനലും മഴയും വസന്തവും ഗ്രീഷ്മവും വന്നു..
അവസാനം ഒരു മാര്‍ച്ച് മാസം.. പരീക്ഷക്കുള്ള തയ്യാറെടുപ്പുകള്‍.. അതിലുപരി വിടപറയലിന്റെ നാളുകള്‍..

 ഇനി എല്ലാരും പല വഴിക്ക്. പല പല മോഹങ്ങളുമായി...
ആവശ്യമില്ലെങ്കിലും ഒരു ഓട്ടോഗ്രാഫ് എല്ലാവരിലും.. അതിലൊന്നായി എന്റെയും.. 

പലരുടെയും സ്നേഹവും, സൌഹൃദവും വിരഹവും, സന്തോഷവും, വേദനയും നിറഞ്ഞ വാക്കുകള്‍ കൊണ്ട് താളുകള്‍ നിറഞ്ഞു കൊണ്ടേയിരുന്നു..

അവസാന ദിവസം എവിടെയൊക്കെയോ അലഞ്ഞു തിരിഞ്ഞ എന്റെ ഓട്ടോഗ്രാഫ് എനിക്ക് കൈ വന്നു..  അലസമായി ഒന്ന് മറിച്ചു നോക്കി ഞാന്‍ അത് മറ്റു ബുക്കുകള്‍ക്കിടയില്‍ തിരുകി... 

അങ്ങനെ അവസാന പരീക്ഷയും കഴിഞ്ഞു.. എല്ലാവരും ക്ലാസ്സ്‌ മുറികളില്‍ നിന്നും പുറത്തേക്കു വന്നു.. ഞാന്‍ വെറുതെ ആള്‍ക്കൂട്ടത്തില്‍ അവളെ തിരഞ്ഞു...

ഞാന്‍ കണ്ടു.. മുന്നിലെ ഒരു കൊണ്ക്രീടു തൂണിനു പിന്നില്‍ തിളങ്ങുന്ന കണ്ണുകളുമായി എന്നെത്തന്നെ നോക്കുന്ന അവളെ...
ഈ കാലയളവിനുള്ളില്‍ അന്നാദ്യമായി നമ്മള്‍ ഒരു പാട് നേരം പരസ്പരം നോക്കി നിന്നു..
 അവളുടെ കണ്ണുകള്‍ എന്നോട് സംസാരിച്ചു..
അതിലെന്തോക്കെയോ ഒട്ടേറെ അര്‍ഥങ്ങള്‍ ഞാന്‍ കണ്ടു..

ഒരു ചെറു പുഞ്ചിരി എനിക്ക് സമ്മാനിച് കണ്ണുകള്‍ കൊണ്ട് യാത്ര പറഞ്ഞു അവള്‍ കൂട്ടുകാരികളുടെ ഇടയിലേക്ക് നടന്നകന്നു...

അധ്യയന വര്‍ഷത്തിലെ അവസാന ദിനവും കഴിഞ്ഞു... പ്രിയപ്പെട്ട കലാലയത്തിനു വിട... ഇനി എന്നെങ്കിലും ഈ ഇടനാഴികളില്‍.. ഈ ക്ലാസ്സ്‌ മുറികളില്‍...

ഒട്ടേറെ സ്വപ്നങ്ങളും മോഹങ്ങളും അവശേഷിപ്പിച്, അതിലേറെ പ്രതീക്ഷകള്‍ തന്നു...
നാളെയിലേക്കുള്ള തയ്യാറെടുപ്പുകള്‍ മനസ്സ് കൊണ്ടെടുത്തു...



കിടക്കയിലേക്ക് വലിച്ചെറിഞ്ഞ ബുക്കുകല്‍ക്കിടയിലെ ഓട്ടോഗ്രാഫ് വെറുതെ കയ്യില്ടുത്തു..
പേജുകള്‍ ഓരോന്നായി മറിച്ചു..  ഏകദേശം എല്ലാരും എഴിതിയിരിക്കുന്നു.. ചിലര്‍ ഒറ്റ വാക്കില്‍ ഒരു വിട പറച്ചില്‍, ചിലര്‍ ഒരു സെന്റെന്‍സ്, ചിലര്‍ ഒരു പേജ് നിറയെ ഒരുപാടു കാര്യങ്ങള്‍.. എല്ലാം വ്യത്യസ്തം...
ഇവക്കെല്ലാമിടയില്‍ ഒരു പേജില്‍ കണ്ണുടക്കി...  യെസ്.. അതവളുടെതയിരുന്നു...വൃത്തിയായി എഴുതിയ ഒരേയൊരു വരി... 
" ............................................................"



??????????????????? ഒരായിരം ചോദ്യ ചിഹ്നങ്ങള്‍ അവശേഷിച്..
. .




സ്വന്തം ബഷീര്‍ തോന്നയ്ക്കല്‍.....

Tuesday, May 1, 2012

സ്കൂളില്‍ നിന്നൊരു മടക്ക യാത്ര...

സ്കൂളില്‍ നിന്നും കഷ്ടി രണ്ടു കിലോമീടര്‍ വീട്ടിലെത്താന്‍..
പക്ഷെ നമുക്ക് അത് വലിയൊരു ദൂരമാ അതിനെക്കാള്‍ എളുപ്പമുള്ള വേറൊരു വഴിയുണ്ട്
ഏതാണ്ട് അതിനെക്കാള്‍ കൂടുതല്‍ നടക്കണമെന്ന് മാത്രം
വയലേലകളിലെ ചെളിയുടെ മണവും തെങ്ങിന്‍ തോപ്പുകളിലെ ഇളം കാറ്റും തോട്ടുവക്കത്തെ കളകളാരവവും ഒക്കെ കേട്ട അങ്ങിനെ വീടെത്തുമ്പോള്‍ എന്തായാലും ഒരു മൂന്നു കിലോമീടര്‍ കാണും... അതാ ഈ രണ്ടു കിലോമീടര്‍ നേരെയുള്ള വഴിയെക്കള്‍ നമുക്ക് എളുപ്പം..
അതൊരു കാലം...

സ്കൂള്‍ വിടുന്നതും നമ്മള്‍ ആണ്‍കുട്ടികളും "പെണ്‍കുട്ടികളുമായി" ഒരു സെറ്റ് പിള്ളേര്‍ ഉണ്ട് ഒന്നിച്ചു പോകാന്‍.. ("---" അവര്‍ ഉള്ളത് കൊണ്ടാണല്ലോ ഈ നമ്മളൊക്കെ ഇത്ര കഷ്ടപ്പെട്ട് ഇത് വഴിയൊക്കെ പോകുന്നത്..)
ഏകദേശം എല്ലാരുടെയും വീട് അടുത്തടുത്ത്‌ തന്നെയാ ഈ പറഞ്ഞ നേരെയുള്ള റോഡിലൂടെ പോയാല്‍ പതിനഞ്ചു മിനുട്ട് വീട്ടിലെത്താന്‍..
പക്ഷെ വലിയ വിഷമമാ നമുക്ക് അതിലെ പോകാന്‍..
നേരെ സ്കൂളിന്റെ പിന്നിലെ ഗേറ്റ് വഴി പുറത്തിറങ്ങും അവിടെയുള്ള അമ്പലത്തിലേക്ക് പോകുന്ന റോഡ്‌ ആണ് അത്. അപ്പൊ നമുക്ക് പോകാം..??

ഒരു തനി ഗ്രാമീണ അമ്പലം.. ചുറ്റുമതിലും അരയാലും അമ്പലക്കുളവും എല്ലാമായി അതിങ്ങനെ നിലകൊള്ളുന്നു.  അരയാലും കഴിഞ്ഞ്‌  അമ്പലക്കുളവും കടന്നു ഞങ്ങളുടെ ജൈത്ര യാത്രാ സംഘം പോകുന്നത് താഴെയുള്ള വയല്‍ വരമ്പിലേക്കാന്..
എന്തെല്ലാം കത്തിയടിച്ചു കൊണ്ടാണ് പോകുന്നതെന്നോ... ആണ്‍കുട്ടികള്‍ക്ക് കൂടെയുള്ള പെണ്പിള്ളാരെ  ഇമ്പ്രെസ്സ് ചെയ്യിക്കാനുള്ള വഴികള്‍..  അതിനിടയില്‍ ഒരു കുട്ടി പ്രേമവും.(എന്റെയല്ല കേട്ടോ... അത് വഴിയെ നമുക്ക് പറയാം..)
അങ്ങനെ പച്ച വിരിച്ചു വിശാലമായി കിടക്കുന്ന വയലിന്റെ ഒരരികില്‍ നമ്മള്‍ എത്തി നില്ക്കുകയാ.. വയലിന്റെ നടുവിലൂടെ ചെറിയ ഒരു നടപ്പാതയുണ്ട്.. കണ്ടം തിരിചിരിക്കുന്നതിനിടയില്‍ ഉടമക്ക് നടക്കാന്‍ വേണ്ടിയാകണം (ഇത് എന്റെ ചെറിയൊരു ചിന്തയാ കേട്ടോ). 
എന്തൊരു കുളിരണിയിക്കുന്ന ഒര്മയനെന്നോ അത് വഴി നടക്കുന്നത്. ഇരു വശവും വിശാലമായ നെല്‍പ്പാടങ്ങള്‍. ഇളം കാറ്റില്‍ ആടിക്കളിക്കുന്ന നെല്‍ചെടികള്‍ അവിടത്തെ കാറ്റിനുപോലും എന്താ ഒരു കുളിര്‍മ.. നമ്മുടെ സംഘം ഈ നടപ്പാതയിലൂടെ പോകുമെന്ന് നിങ്ങള്‍ കരുതിയെങ്കില്‍ നിങ്ങള്ക്ക് തെറ്റി.. എവിടെ.. വയലിലെ നടപ്പാതയിലൂടെ നടന്നു ആദ്യത്തെ കണ്ഠം തിരിച്ചിരിക്കുന്ന ഏന്‍ഡ് വരെയേ ഉള്ളൂ ഈ നടപ്പാത..പിന്നെ വയലിലെക്കിരങ്ങുകയായി.
യൂണിഫോം ഒരല്പം മുകളിലേക്ക് തെറുത്തു വച്ച നമ്മുടെ സംഘം ചുറ്റുവട്ടം നിരീക്ഷിക്കും.. ഏതെങ്കിലും വയല് മോതലാളിയെങ്ങാനും കണ്‍ വെട്ടതുണ്ടോന്നു.. എന്നിട്ട് പതിയെ കണ്ഠം തിരിച്ചിരിക്കുന്ന ആ ചെറിയ അതിരിലൂടെയാകും നടത്തം.. അത് അതിരെനോന്നും പറയാന്‍ പറ്റില്ല ചെറിയ ഒരു കാല്‍ വക്കാന്‍ പോലും വീതിയില്ലാതെ വെള്ളം കെട്ടി നിര്‍ത്താന്‍ വേണ്ടി ചെളി കൂട്ടി ചെറിയൊരു അതിരുണ്ടാകിയിരിക്കുന്നു... അതിലൂടെ നടക്കുന്ന രസം ഒന്ന് വേറെ തന്നെ..
നടപ്പാതയില്‍ ഇരുവശവും നെല്ചെടികലനെങ്കില്‍ ഈ കണ്ടത്തില്‍ നമ്മള്‍ നെല്‍ച്ചെടി വകഞ്ഞുമാറ്റി വേണം പോകാന്‍..  കൈ രണ്ടും കുരിശു പോലെ പിടിച്ചു ആടിക്കളിക്കുന്ന നെല്ചെടികള്‍ക്ക് മേലെ തഴുകിത്തലോടി അങ്ങനെ വരിവരിയായി നമ്മള്‍...
പല പല കണ്ടം കടന്നു മറുതലക്കല്‍ എത്തുമ്പോഴേക്കും കാലുമുഴുവന്‍ ചെളി കൊണ്ട് നിറഞ്ഞിട്ടുണ്ടാകും. എന്നാലും അതൊരു രസമാ..
 വയല്‍ തീരുന്നിടത് ചെറിയ ഒരു വെള്ളച്ചാല്‍ ഉണ്ട്.. രണ്ടു വരമ്പുകളെ തമ്മില്‍ ബന്ധിപ്പിക്കുന്ന ചെറിയ ഒരു ചാല്‍. അവിടെ ഒരല്പം തെളിമയുള്ള വെള്ളമാ..
അതില്‍ കാല്‍ കഴുകാം...
ചെളി മുഴുവന്‍ അവിടെ നിക്ഷേപിക്കും ഇനി മുന്നില്‍ കാണുന്നത് ചെറിയ ഒരു പുഴയാണ്.. അതിന്റ അതിന്റെ ഒരുവശത്ത് നടക്കാനുള്ള വഴിയുണ്ട്. എവിടെ ചെന്നെത്തുമെന്ന് എനിക്കിന്നും അറിയില്ല. ആ തോട്ടിന്‍ വാക്കിലൂടെ ഒഴുക്കിന്റെ ശബ്ദമൊക്കെ കേട്ട് നമ്മുടെ പിള്ളേര്‍ സംഘം മുന്നോട്ട്.. ഇതിനിടയില്‍ എന്തെല്ലാം കഥകള്‍ പറഞ്ഞിട്ടുണ്ടാകുമെന്നോ.. ഈ നടന്നതത്രയും റോഡിലൂടെ നടന്നെങ്കില്‍ ഇപ്പൊ വീടെതിയേനെ.. (എല്ലാത്തിനും നല്ല പെട കിട്ടാത്തതിന്റെ സൂക്കേടാ.)
തീര്‍ന്നില്ല യാത്ര.. ഇതിപ്പോ എങ്ങുമെത്തിയില്ല.. തോട്ടിന്‍ കരയെതിയല്ലേ ഉള്ളൂ.. ഇനി തോട് മുറിച്ചു കടന്നു അപ്പുറത്തെ തെങ്ങിന്‍ തോപ്പിലൂടെ പോണം.. കുറച്ചു മുന്നോട്ടു മാറി ഒരു ചെറിയ നടപ്പാലമുണ്ട് തോട്ടിന് കുറുകെ.. അതുവഴി തോട് മുറിച്ചു കടന്നു.. വലതു വശത്ത് ഒരു ചെറിയ സര്‍പ്പക്കാവ് ഉണ്ട്.. ഇടതു വശത്ത് തോട്ടിലെക്കിറങ്ങാന്‍ ചെറിയ ഒരു കല്പടവും..  ആരൊക്കെയോ ഈ കാവില്‍ ഇടയ്ക്കിടെ തിരി തെളിക്കും. കരിപിടിച്ച ചിരാതുകള്‍ അവിടെയിരിക്കുന്നു.. ഒരുചെറിയ ആകാംഷയും എന്നാല്‍ ഈ സ്ഥലത്ത് പാമ്പുകള്‍ ഉണ്ടെന്നുള്ള ഒരു ചെറിയ പേടിയും ഉള്ളിലുണ്ട്...
 ഇനി നിങ്ങളവിടെ ഒന്ന് നിലക്ക് ഞാന്‍ ഈ തോട്ടിലെക്കിറങ്ങി ഒന്നുകൂടി കാല്‍ കഴുകിയിട്ട് വരാം.. നട്പ്പലത്തിനു വശത്തുള്ള ചെറിയ ഒരു കല്കെട്ടിലൂടെ ഞാന്‍ തോട്ടിലെക്കിറങ്ങി.ഒഴുക്കും ആഴവും വളരെ കുറഞ്ഞ ഒരു തോടാ അത്.. അവിടെ ആളുകള്ക്കിറങ്ങാന്‍ വേണ്ടി തന്നെയാ ഈ കല്‍ക്കെട്ടുണ്ടാക്കിയിരിക്കുന്നെ...
ഞാന്‍ തോട്ടിലിറങ്ങി കാല്‍ കഴുകി തിരിച്ചു കയറി... ഇനി മുന്നില്‍ തെങ്ങുകള്‍ ഉള്ള ആരുടെയോ ഒരുതെങ്ങ് നട്ടു വളര്‍ത്തിയ പുരയിടം. ഇടയ്ക്കിടെ പല പല ചെറിയ ചെടികളും മരങ്ങളും ആരുടേയും അനുവാദമില്ലാതെ വളര്‍ന്നു വരുന്നുണ്ട്.. തെങ്ങിന്‍ തോപ്പിലൂടെ ഞങ്ങളുടെ സംഘം വരിവരിയായി നടന്നു തുടങ്ങി..
വഴിയില്‍ നിന്നും കല്ലുകള്‍ പെറുക്കി മുന്നോട്ട് എറിഞ്ഞും തെറ്റി പൂങ്കുലകള്‍ നുള്ളി അവയിലെ തേന്‍ നുകര്‍ന്നും കൂടുതല്‍ തെറ്റി പൂക്കള്‍ പറിച് പെണ്‍കുട്ടികള്‍ക്ക് "സംഭാവന" കൊടുത്തും.. പേരറിയാത്ത ഏതൊക്കെയോ കായകള്‍ അടര്തിയെടുതും... അങ്ങനെ..
അങ്ങനെ മുന്നോട്ടു ചെല്ലുമ്പോ ടാര്‍ ചെയ്ത ഒരു റോഡ്‌ എത്തി.. അത് നമ്മുടെ വീട്ടിലേക്കു പോണ റോഡിനെയും മറ്റൊരു പ്രദേശത്തെയും ബന്ധിപ്പിക്കുന്ന "ഷോര്‍ട്ട് കട്ട്‌" റോഡാണ്..
ആ ഷോര്‍ട്ട് കട്ട്‌ ലൂടെ വീട്ടിലേക്കു പോണ റോഡ്‌ ലക്ഷ്യമാക്കി നടന്നു.. വീട്ടിലേക്കു പോണ മെയിന്‍ റോഡില്‍ കയറുന്നതിനു തൊട്ടു മുന്പായി വീണ്ടും വലത്തേക്ക് ഒരു കട്ടിംഗ്.. അതും ഇത് പോലെ ഒരു "ഷോര്‍ട്ട് കട്ട്‌"
മെയിന്‍ റോഡിലൂടെ ഇനിയും ഒന്നര കിലൂമീടര്‍ നടന്നാല്‍ വീടെത്തും.. അതായത് നമ്മള്‍ സ്കൂളില്‍ നിന്നും അര കിലോമീടര്‍ മാത്രമേ പിന്നിട്ടിട്ടുള്ളൂ.. (പക്ഷെ ഒരു കിലോമീറ്ററില്‍ കൂടുതല്‍ നടന്നു കഴിഞ്ഞു..) നേരെ റോഡിലേക്ക് കയറാതെ നമ്മള്‍ വീണ്ടും "ഷോര്‍ട്ട് കട്ട്‌" ലേക്ക്..അത് ടാര്‍ ചെയ്ത റോഡാണ് കുറച്ചു ദൂരം അതിലൂടെ മുന്നോട്ടു നടന്നു.. ഇനി നേരെ പോയാല്‍ വീടെത്തില്ല സോ.. നമ്മള്‍ വീണ്ടും ഒരു ഊടു വഴിയിലേക്ക്..
 ഇവിടെ ആരുടെയൊക്കെയോ പുരയിടങ്ങള്‍.. വാഴയും തെങ്ങും മരച്ചീനിയും എല്ലാമായി ആരൊക്കെയോ നട്ടു പരിപാലിക്കുന്നു.. അതിന്റെ ഒരതിരിരില്‍ ചെറിയ ഒരു വഴി.. കുലച്ച വാഴകളുണ്ട് കുലക്കാത്തവയുണ്ട്.
 വാഴകളിലെ കീറാത്ത ഇലകളെ പേന കൊണ്ട് വരഞ്ഞു കീറുന്നത് എന്ത് രസമാണെന്നോ...
ഇതിനെല്ലാമുപരി ഈ വഴിയില്‍ ഒരു പുരയിടത്തില്‍ രണ്ടു മൂന്നു കരിമ്പിന്‍ തൈകള്‍ ഉണ്ട്.. പക്ഷെ ഒന്നും ഇത് വരെ പാകമായിട്ടില്ല.. ചെറിയ ചെടികള്‍ മാത്രം.. നമ്മള്‍ എന്നും അതില്‍ നോക്കി അത് വളരുന്നതും സ്വപ്നം കണ്ടു നടക്കും. എന്തിനാണെന്ന് അല്ലെ..
അടിച്ചു മാറ്റാന്‍..
അതിനു തന്നെ.. ഹി ഹി..
 ആകെ കരിമ്പ് കിട്ടുന്നത് ഇവിടെ അമ്പലത്തില്‍ ഉത്സവത്തിന്‌ മാത്രമാ.. അതും ചെറിയൊരു കഷ്ണം മാത്രം... പിന്നെ ഇങ്ങനെ തോന്നാതിരിക്കുമോ... 
ആഹ്.. അങ്ങനെ വീണ്ടും നടക്കാം കുറച്ചു മുന്നോട്റെതുമ്പോ മുന്നില്‍ ഒരു പടിക്കെട്ടാ.. നമ്മുടെ അറിവില്‍ ഒരു പതിനെട്ടാം പടി.. ഈ പടി കയറിയാല്‍ നേരെ മുന്നില്‍ റോഡ്‌ അവിടെ ഒരു അമ്പലം.. ഞാന്‍ പറഞ്ഞ ഉത്സവത്തിന്‌ കരിമ്പ് കിട്ടുന്ന അമ്പലം.. അങ്ങനെ ജൈത്ര യാത്ര സംഘം പടിക്കെട്ടുകള്‍ കയറി മുകളിലേക്ക്.. നേരെ റോഡിലേക്ക്.. ഇനി അങ്ങോട്ട്‌ ഷോര്‍ട്ട് കട്ട്‌ ഒന്നും കണ്ടു പിടിച്ചിട്ടില്ല... അത് കൊണ്ട് റോഡിലൂടെ മുന്നോട്ട്.. ഇനി ഒരു കിലോമീടെര്‍ നടന്നാല്‍ വീടെത്താം....
ഇത്രയും ദൂരം നടന്നത് അറിഞ്ഞില്ല.. ഇനി നേരെ റോഡിലൂടെ നടന്നാല്‍ വീട്ടില്‍ പോകാം.. സോ വീണ്ടും പിള്ളേര്‍ പട്ടാളം കത്തിയടിച്ചും "ഇമ്പ്രെസ്സ്" ചെയ്തും മുന്നോട്ട്... അവസാനം ഓരോരുത്തരായി ബൈ പറഞ്ഞു വീട്ടിലേക്ക്..
ഇന്ന് പറഞ്ഞത് ഒരു റൂട്ട് മാത്രം.. ഇനിയും രണ്ടു മൂന്നു "ഷോര്‍ട്ട് കട്ട്‌" കൂടി നമ്മള്‍ കണ്ടു വച്ചിട്ടുണ്ട്..
അത് വഴിയെ നമുക്ക് പറയാം.. ഓക്കേ..
സ്വന്തം ബഷീര്‍ തോന്നയ്ക്കല്‍.....